ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള 310 ഇന്ത്യന്‍ പൗരന്മാരുമായി മഷാദില്‍ നിന്നുള്ള ഒരു വിമാനം വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹിയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതോടെ ആകെ 827 ഇന്ത്യക്കാരെ സംഘര്‍ഷ ബാധിത രാജ്യത്തുനിന്ന് ഒഴിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇറാന് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമായി തുറന്നിരുന്നു.
അതേസമയം ഇറാനില്‍ നിന്ന് നേപ്പാളി പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതില്‍ ഇന്ത്യയുടെ വേഗത്തിലുള്ള സഹായത്തിന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ഡോ. അര്‍സു റാണ ദ്യൂബ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നന്ദി പറഞ്ഞു. 'നേപ്പാളിന്റെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണ നേപ്പാള്‍-ഇന്ത്യ ബന്ധങ്ങളുടെ ശക്തിയുടെ പ്രതിഫലനമാണ്' എന്ന് അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്