ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര ടീം സെലക്ഷന് ലഭ്യമാണെന്ന് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് സ്ഥിരീകരിച്ചു. എങ്കിലും ജൂലൈ 2 ന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബുമ്രയെ കളിപ്പിക്കണോയെന്ന് ടീം മാനേജ്‌മെന്റീ തീരുമാനിച്ചിട്ടില്ല.
ഹെഡിംഗ്‌ലിയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 43.4 ഓവറുകള്‍ എറിഞ്ഞ ബുമ്രക്ക് ജോലിഭാരം കൂടുതലാണെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബുമ്ര കളിക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ. ഇതാണ് രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിന്റെ ലഭ്യത നിര്‍ണായക ചര്‍ച്ചാവിഷയമായി മാറിയത്.
മുഹമ്മദ് സിറാജും പ്രസിദ് കൃഷ്ണയും അടങ്ങിയ ഇന്ത്യയുടെ പേസ് ആക്രമണം ആദ്യ ടെസ്റ്റില്‍ പാടെ നിറം മങ്ങിയിരുന്നു. ഇരുവരെയും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കണക്കറ്റ് പ്രഹരിച്ചു. ബോളിംഗിന്റെ കുന്തമുനയായ ബുമ്ര കൂടി മാറി നിന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയേറ്റേക്കാം. പരമ്പരയില്‍ ഇന്ത്യ പിന്നിലായതിനാല്‍, എഡ്ജ്ബാസ്റ്റണില്‍ ബുംറയുടെ സാന്നിധ്യം മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്