2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പി.എസ്.ജി ക്വാർട്ടർ ഫൈനലിലെത്തി. മത്സരത്തിന്റെ തുടക്കം മുതൽ പി.എസ്.ജി ആധിപത്യം പുലർത്തിയിരുന്നു. ആദ്യ പകുതിയിൽ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകൾ (6', 39') നേടി. വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരുമായി മികച്ച ഒത്തൊരുമ നെവസ് കാഴ്ചവെച്ചു.
രണ്ട് ഗോൾ ആഘാതത്തിനു പിന്നാലെ 44-ാം മിനിറ്റിൽ ടോമാസ് അവിലസിന്റെ സെൽഫ് ഗോളും ഇന്റർ മയാമിയുടെ തിരിച്ചുവരവ് പറ്റാത്തവിധത്തിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45+3') അഷ്റഫ് ഹക്കിമി നാലാം ഗോളും നേടി പി.എസ്.ജിക്ക് മികച്ച ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇന്റർ മയാമി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ലയണൽ മെസ്സിയുടെ ഇന്റർ മിയാമിക്ക് പി.എസ്.ജിയുടെ മികവിനൊപ്പം പിടിച്ചു നിൽക്കാനായില്ല. ആകെ ഇന്റർ മയാമിയുടെ ഭാഗത്ത് നിന്ന് വന്ന രണ്ട് നല്ല ഗോൾ ശ്രമങ്ങളും മെസ്സിയിൽ നിന്ന് തന്നെ ആയിരുന്നു.
ഈ ഉജ്ജ്വല വിജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ബയേണോ ഫ്ളമെംഗോയോ ആകും പി.എസ്.ജിയുടെ അടുത്ത എതിരാളികൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്