ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) മൊത്ത വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 22.08 ലക്ഷം കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായിരിക്കുന്നത്.
'2024-25 ല്‍, ജിഎസ്ടി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന മൊത്ത വരുമാനം 22.08 ലക്ഷം കോടി രൂപ രേഖപ്പെടുത്തി. ശരാശരി പ്രതിമാസ വരുമാനം 1.84 ലക്ഷം കോടി രൂപയായിരുന്നു,' കേന്ദ്ര സര്‍ക്കാര്‍ ഒരു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടിയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയായി വര്‍ദ്ധിച്ചു. 2025 ഏപ്രില്‍ 30 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1.51 കോടിയിലധികം സജീവ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ ഉണ്ട്. ഇതില്‍ 1.32 കോടിയിലധികം പേര്‍ സാധാരണ നികുതിദായകരും, 14.86 ലക്ഷം കോമ്പോസിഷന്‍ നികുതിദായകരും, 3.71 ലക്ഷം പേര്‍ ടിഡിഎസ് വിഭാഗത്തില്‍ പെടുന്നവരുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്