ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഫ്‌ളെമംഗോയെ 4-2ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾ നേടിയ ഹാരി കെയ്‌നാണ് ബയേണിന് വിജയം ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ പി.എസ്.ജിയാണ് ബയേണിന്റെ എതിരാളികൾ.
ആറാം മിനിറ്റിൽ ജോഷ്വാ കിമ്മിഷിന്റെ കോർണറിൽ നിന്ന് ഫ്‌ളെമംഗോയുടെ എറിക് പുൾഗർ വഴങ്ങിയ സെൽഫ് ഗോളിലൂടെ ബയേൺ മുന്നിലെത്തി. ഏതാനും മിനിറ്റുകൾക്കകം, ഹാരി കെയ്ൻ ഗോൾ നേടി ലീഡ് ഇരട്ടിയാക്കി.
തുടക്കത്തിലെ തിരിച്ചടിക്ക് ശേഷവും ഫ്‌ളെമംഗോ മികച്ച തിരിച്ചുവരവ് നടത്തി. ലൂയിസ് അരൂഹോ മാനുവൽ നോയറെ രണ്ട് തവണ പരീക്ഷിച്ചു. 33-ാം മിനിറ്റിൽ ജെർസൺ തൊടുത്ത ഒരു തകർപ്പൻ ഷോട്ടിലൂടെ ഒരു ഗോൾ മടക്കി, 60,000ത്തിലധികം വരുന്ന ഫ്‌ളെമംഗോ ആരാധകരെ ആവേശത്തിലാഴ്ത്തി.
എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഫ്‌ളെമംഗോയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലിയോൺ ഗോരെറ്റ്‌സ്‌ക 20 യാർഡ് അകലെ നിന്ന് ഉതിർത്ത മികച്ചൊരു ഷോട്ടിലൂടെ ബയേണിന് രണ്ട് ഗോൾ ലീഡ് തിരികെ നൽകി.
രണ്ടാം പകുതിയിൽ മൈക്കിൾ ഒലിസെ കൈകൊണ്ട് പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി ജോർഗിഞ്ഞോ കൃത്യമായി വലയിലെത്തിച്ചതോടെ സ്‌കോർ 3-2 ആയി. എന്നാൽ പ്രധാന നിമിഷങ്ങളിലെ ബയേണിന്റെ മികവ് നിർണ്ണായകമായി. 73-ാം മിനിറ്റിൽ, കോൺറാഡ് ലൈമറും കിമ്മിഷും ചേർന്നുള്ള നീക്കത്തിനൊടുവിൽ കെയ്ൻ തന്റെ രണ്ടാം ഗോൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്