'ക്യാപ്റ്റന്‍ കൂള്‍' ഇനി ധോണി മാത്രം; ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

JUNE 30, 2025, 9:08 AM

ചെന്നൈ: വര്‍ഷങ്ങളായി ആരാധകരും മാധ്യമങ്ങളും തന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിന് ട്രേഡ്മാര്‍ക്ക് ലഭിക്കാന്‍ അപേക്ഷ നല്‍കി മഹേന്ദ്ര സിംഗ് ധോണി. സ്‌പോര്‍ട്‌സ് പരിശീലനം, പരിശീലന സേവനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേര് ട്രേഡ് മാര്‍ക്കോടെ ഉപയോഗിക്കാനാണ് ധോണിയുടെ പദ്ധതി. 

ധോണിയുടെ അപേക്ഷ സ്വീകരിച്ചതായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടല്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. 2025 ജൂണ്‍ 16 ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ട്രേഡ്മാര്‍ക്ക് പ്രസിദ്ധീകരിച്ചു. ധോണിയുടെ ടീം ആദ്യമായി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തപ്പോള്‍, ട്രേഡ് മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 11(1) പ്രകാരം രജിസ്ട്രി എതിര്‍പ്പ് ഉന്നയിച്ചു. സമാനമായ ഒരു വാചകം ഇതിനകം തന്നെ റെക്കോര്‍ഡില്‍ ഉള്ളതിനാല്‍ ഈ വാചകം ആളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നായിരുന്നു ആശങ്ക.

എന്നാല്‍ 'ക്യാപ്റ്റന്‍ കൂള്‍' എന്നതിന് ധോണിയുമായി വ്യക്തമായ, അതുല്യമായ ബന്ധമുണ്ടെന്ന് ധോണിയുടെ നിയമസംഘം വാദിച്ചു. വര്‍ഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഈ വിളിപ്പേര് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ധോണിയുടെ പൊതു സ്വത്വത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്നും ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam