ഫിഫ ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരം ഇന്റർ മയാമിക്ക് നഷ്ടമായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാൽമെറാസിനെതിരെ 2-0ന്റെ ലീഡ് കളഞ്ഞുകുളിച്ച് 2-2 സമനില വഴങ്ങുകയായിരുന്നു ഇന്റർ മയാമി.
ടി. അലൻഡെ (16'), ലൂയിസ് സുവാരസ് (65') എന്നിവരുടെ ഗോളുകളിൽ മയാമിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, പൗളിഞ്ഞോ (80'), മൗറീസിയോ (87') എന്നിവർ നേടിയ ഗോളുകളിലൂടെ പാൽമെറാസ് തിരിച്ചുവരവ് നടത്തി ഒരു പോയിന്റ് സ്വന്തമാക്കി.
ഈ സമനിലയോടെ പാൽമെറാസിനും ഇന്റർ മയാമിക്കും 5 പോയിന്റ് വീതമായി. എന്നാൽ ഗോൾ വ്യത്യാസത്തിൽ പാൽമെറാസ് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇത് പ്രകാരം റൗണ്ട് ഓഫ് 16ൽ പാൽമെറാസ് മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയെ നേരിടും.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം, ഈ ഫലം നോക്കൗട്ടിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെയാണ് നേരിടേണ്ടത്. 2023ൽ പാരീസ് വിട്ടതിന് ശേഷം മെസ്സി തന്റെ മുൻ ക്ലബ്ബിനെതിരെ അണിനിരക്കുന്നത് ഇത് ആദ്യമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്