സമാധാന കരാറില്‍ ഒപ്പുവെച്ച് റുവാണ്ടയും-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും 

JUNE 27, 2025, 6:42 PM

വാഷിംഗ്ടണ്‍:  റുവാണ്ടയും-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും തമ്മില്‍ ഒരു സമാധാന കരാറില്‍ ഒപ്പുവെച്ചു. കിഴക്കന്‍ കോംഗോയില്‍ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കാനും യുഎസ് സര്‍ക്കാരിനും അമേരിക്കന്‍ കമ്പനികള്‍ക്കും മേഖലയിലെ നിര്‍ണായക ധാതുക്കള്‍ ലഭ്യമാക്കാനും സഹായിക്കുന്നതിന് യുഎസ് സൗകര്യമൊരുക്കിയ ഒരു സമാധാന കരാറിലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും വെള്ളിയാഴ്ച ഒപ്പുവച്ചത്.

30 വര്‍ഷത്തെ യുദ്ധത്തിനു ശേഷമുള്ള ഒരു സുപ്രധാന നിമിഷം എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതിനെ വിശേഷിപ്പിച്ചത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ സമാധാനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ കരാറിനെ ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. അവിടെ റുവാണ്ടയുടെ ഏറ്റവും ശക്തമായ പിന്തുണയുള്ള 100 ലധികം സായുധ ഗ്രൂപ്പുകളുമായുള്ള സംഘര്‍ഷം 1990-കള്‍ മുതല്‍ ദശലക്ഷക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. ആഫ്രിക്കയില്‍ സ്വാധീനം ചെലുത്താന്‍ അമേരിക്കയും ചൈനയും സജീവമായി മത്സരിക്കുന്ന ഒരു സമയത്ത്, ലോകത്തിന്റെ മിക്ക സാങ്കേതികവിദ്യകള്‍ക്കും ആവശ്യമായ നിര്‍ണായക ധാതുക്കള്‍ ലഭ്യമാക്കാനുള്ള ട്രംപിന്റെ ശ്രമത്തിന്റെ പ്രധാന ഇടപെടലാണിത്. 

വിശകലന വിദഗ്ധര്‍ ഈ കരാറിനെ ഒരു പ്രധാന വഴിത്തിരിവായി കാണുന്നു, പക്ഷേ ഇത് പോരാട്ടം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam