ന്യൂഡെല്‍ഹി: ഇന്ത്യയ്ക്ക് ഇപ്പോള്‍ 180 ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്ഐപിആര്‍ഐ). ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇതോടെ ഇന്ത്യ പാകിസ്ഥാനെ മറികടന്നെന്നും സംഘടന നിരീക്ഷിച്ചു. 170 ആണവ പോര്‍മുനകളാണ് പാകിസ്ഥാനുള്ളത്.
മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ആണവ പോര്‍മുനകള്‍ കൂടിയാണ് ആണവായുധ ശേഖരത്തിലേക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. ഈ വര്‍ദ്ധനവ് ഇന്ത്യയുടെ ആണവ ശേഷിയിലെ തന്ത്രപരമായ പുരോഗതിയെ സൂചിപ്പിക്കുന്നു.
ആഗോളതലത്തില്‍ ഒമ്പത് ആണവായുധ രാജ്യങ്ങളിലായി 12,241 ആണവ പോര്‍മുനകള്‍ ഉണ്ടെന്നും അവയില്‍ 90 ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണെന്നും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ചൈന 600 ആണവ പോര്‍മുനകളുമായി അതിവേഗം ഉയര്‍ന്നുവരുന്നു.
ഇന്ത്യയും പാകിസ്ഥാനും ഔപചാരിക ആണവായുധ നിയന്ത്രണ ചട്ടക്കൂടുകള്‍ക്ക് പുറത്താണ്. എന്നിരുന്നാലും ഇന്ത്യയുടെ ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ അതിന്റെ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയവുമായി ചേരുന്നതാണെന്നും ഇത് സ്ഥിരതയുള്ള പ്രതിരോധ തന്ത്രം ഉറപ്പാക്കുന്നുവെന്നും എസ്ഐപിആര്‍ഐ അഭിപ്രായപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്