ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിക്ക് നിർണായകമായ ഒരു നീക്കത്തിൽ, എ.ഐ.എഫ്.എഫ് ഉദ്യോഗസ്ഥർ ആഗസ്റ്റ് 7 വ്യാഴാഴ്ച ന്യൂഡൽഹിയിൽ വെച്ച് എട്ട് ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ്ബുകളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഐ.എസ്.എൽ ലീഗിന്റെ കൊമേഴ്‌സ്യൽ പങ്കാളിയായ എഫ്.എസ്.ഡി.എൽ 2025-26 സീസൺ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എലും തമ്മിലുള്ള കരാർ, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ, തുടർന്ന് നടക്കുന്ന ചർച്ചകൾ എന്നിവ ഐ.എസ്.എൽ സീസണിനെ അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത് ക്ലബ്ബുകളെയും, കളിക്കാരെയും, ആരാധകരെയും ആശങ്കയിലാഴ്ത്തുന്നു.
ബംഗ്‌ളൂരു എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷദ്പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നീ ക്ലബ്ബുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
വരുമാനം പങ്കിടുന്നതിലും, പ്രവർത്തന പദ്ധതികളിലും, മൊത്തത്തിലുള്ള രൂപരേഖയിലും വ്യക്തത വേണമെന്ന് ക്ലബ്ബുകൾ ആവശ്യപ്പെടുന്നു. ഒഡീഷ എഫ്‌സി പോലുള്ള ചില ക്ലബ്ബുകൾ ഒരു തീരുമാനമാകാത്തതിനാൽ താരങ്ങളുമായുള്ള കരാറുകളും മറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ കൂടിക്കാഴ്ച അടുത്ത ഐ.എസ്്.എൽ സീസണിന്റെ വിധി മാത്രമല്ല, ഇന്ത്യൻ ആഭ്യന്തര ഫുട്‌ബോളിന്റെ വിശാലമായ ഭാവിയും നിർണ്ണയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്