ടെൽഅവീവ്: ഇസ്രായേലും ഇറാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നത് മിഡിൽ ഈസ്റ്റിൽ ആശങ്ക ഉയർത്തുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖാസിമിയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടു. കൂടുതൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1,200 ൽ അധികം പേർക്ക് പരിക്കേറ്റതായും ഇറാനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ ആളുകൾ ടെഹ്‌റാനിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങി.
ഇന്നലെ നടന്ന ആക്രമണത്തിൽ ഇറാനിയൻ വിദേശകാര്യ മന്ത്രാലയ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിലെ മഷ്ഹാദ് വിമാനത്താവളവും ഇസ്രായേൽ ആക്രമിച്ചു. വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന ഒരു വിമാനം നശിപ്പിക്കപ്പെട്ടു. ഇസ്രായേൽ മധ്യ ഇറാനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ്.
ടെൽ അവീവിലും ഹൈഫയിലും ജെറുസലേമിലും ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും തകർന്നു. ഇറാൻ്റെ നൂറിലധികം ഡ്രോണുകൾ നിർവീര്യമാക്കിയതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്