ടെഹ്‌റാന്‍: നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിരസിച്ചതിന് പിന്നാലെ ഇറാനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. രാജ്യത്തെ അഭിസംബോധന ചെയ്ത് ഖമേനി നല്‍കിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്.
യുഎസ് സൈനികമായി ഇടപെട്ടാല്‍ അപരിഹാര്യമായ തിരിച്ചടി ഉണ്ടാവുമെന്ന് ഖമേനി വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുദ്ധത്തിന്റെ ആറാം ദിവസമായ ബുധനാഴ്ച കിഴക്കന്‍ ടെഹ്‌റാനില്‍ ശക്തമായ സ്‌ഫോടന പരമ്പര കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തലസ്ഥാനത്തിന്റെ കിഴക്കും തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും കുറഞ്ഞത് അഞ്ച് സ്ഥലങ്ങളില്‍ കറുത്ത പുക ഉയരുന്നത് ദൃശ്യമായി. ടെഹ്‌റാനിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്