അഫ്ഗാനിസ്ഥാൻ: തെക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ചിച്ചു.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇസ്ലാമിക നിയമം പാലിക്കുന്നതിനുമാണ് ഈ നീക്കമെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കാണ്ഡഹാർ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം സ്കൂളുകളിലെയും മതപാഠശാലകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.
വിദ്യാഭ്യാസ അച്ചടക്കം, ശ്രദ്ധ എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് "ശരീഅത്ത് കാഴ്ചപ്പാടിൽ" നിന്നാണ് എടുത്തതെന്നും സ്മാർട്ട്‌ഫോണുകൾ ഭാവി തലമുറയുടെ നാശത്തിന് കാരണമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രവിശ്യയിലുടനീളമുള്ള സ്കൂളുകളിൽ ഇതിനകം പ്രാബല്യത്തിൽ വന്ന ഈ നയം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്