ജെറുസലേം: ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ 'ടെഹ്‌റാന്‍ കത്തുമെന്ന്' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
'ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടരുകയാണെങ്കില്‍ ടെഹ്‌റാന്‍ കത്തിയെരിയും,' ഇസ്രായേല്‍ പ്രതിരോധ മന്ത്രി, ആര്‍മി ചീഫ് ഓഫ് സ്റ്റാഫുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം പറഞ്ഞു.
ജൂണ്‍ 13 ശനിയാഴ്ച ഇറാന്റെ സൈനിക ലക്ഷ്യങ്ങള്‍ക്കും ആണവ പദ്ധതിക്കും നേരെയും ശാസ്ത്രജ്ഞരെയും ജനറല്‍മാരെയും ലക്ഷ്യമിട്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ട ഒമ്പത് മുതിര്‍ന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും കൊന്നതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച പറഞ്ഞു. ആക്രമണങ്ങളില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ യുഎന്‍ അംബാസഡര്‍ പറഞ്ഞു.
ഇസ്രായേലിലേക്ക് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. ജെറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്