ഡൽഹി: അനധികൃത നിർമ്മാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമ്മാണങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രിംകോടതി.
കൊൽക്കത്തയിലെ കനിസ് അഹമ്മദ് എന്നയാൾ നൽകി അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. ഇയാൾ കൊൽക്കത്തയിൽ രണ്ട് നിലകളുള്ള കെട്ടിടം അനധികൃതമായി നിർമ്മിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഹർജി നേരത്തെ കൊൽക്കത്ത ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്.
നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണമെന്നും അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് തടയണമെന്നും സുപ്രിം കോടതി പറഞ്ഞു.
'നിയമത്തെ ബഹുമാനിക്കാത്ത ഒരാൾക്ക് അംഗീകാരമില്ലാതെ രണ്ട് നിലകൾ നിർമ്മിച്ചതിന് ശേഷം ക്രമവൽക്കരണം തേടാൻ അനുവാദമില്ല. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാതെ ഒരു പോംവഴിയുമില്ലെന്നും നിയമപ്രകാരം നീതി നടപ്പാക്കണമെന്നും സുപ്രിംകോടതി വിധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്