ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ.
അഗർത്തലയിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഐഎസ്ആർഒ മേധാവി.
അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനങ്ങൾ വീണ്ടും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സുരക്ഷയ്ക്ക് ഉപഗ്രഹങ്ങളുടെ പ്രാധാന്യം ഐഎസ്ആർഒ ചെയർമാൻ എടുത്തുപറഞ്ഞു.
നമ്മുടെ 7,000 കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും ഇല്ലാതെ നമുക്ക് പലതും നേടാൻ കഴിയില്ല. ഇപ്പോൾ, സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്നും അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുമുള്ളവ ഉൾപ്പെടെ 127 ഇന്ത്യൻ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചു. ഇതിൽ 22 എണ്ണം ലോ എർത്ത് ഓർബിറ്റിലും (LEO) 29 എണ്ണം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിൻക്രണസ് എർത്ത് ഓർബിറ്റിലും ആണ്.
ശത്രുക്കളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും അതിർത്തികൾ നിരീക്ഷിക്കാനും സൈനിക പ്രവർത്തനങ്ങളിൽ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും പുതിയ ഉപഗ്രഹങ്ങൾ ഇന്ത്യൻ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും സഹായിക്കും.
അതേസമയം, മെയ് 18 ന് ഐഎസ്ആർഒ മറ്റൊരു നിരീക്ഷണ ഉപഗ്രഹമായ EOS-09 (RISAT-1B) റഡാർ ഇമേജിംഗ് ഉപഗ്രഹം സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ പോകുന്ന സമയത്താണ് ഐഎസ്ആർഒ ചെയർമാന്റെ പ്രസ്താവന വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്