ഇസ്ലാമാബാദ് വ്യോമതാവളവും എഫ്-16 സ്‌റ്റേഷനുകളും തകര്‍ത്തു: ഇന്ത്യ നല്‍കിയത് ശക്തമായ സന്ദേശമെന്ന് സൈന്യം

MAY 11, 2025, 10:45 AM

ന്യൂഡെല്‍ഹി: മെയ് 7 ന് നടന്ന ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്റെ വ്യോമശക്തിക്ക് നിര്‍ണായകമായി കണക്കാക്കപ്പെട്ടിരുന്ന ഇസ്ലാമാബാദിലെ ചക്ലാല വ്യോമതാവളവും സര്‍ഗോധ വ്യോമതാവളവും ഉള്‍പ്പെടെയുള്ള പ്രധാന പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. പാകിസ്ഥാന്റെ പടിഞ്ഞാറന്‍ മുന്നണിയിലുടനീളം നടത്തിയ സൂക്ഷ്മമായ ആക്രമണ പരമ്പരയില്‍ എഫ്-16 വിമാനങ്ങളുടെ സ്റ്റേഷനുകള്‍, പരിശീലന സ്ഥാപനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവ തകര്‍ന്നതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു.

''വ്യക്തമായ സന്ദേശം അയയ്‌ക്കേണ്ട സമയമായിരുന്നു ഇത്. ഞങ്ങള്‍ വേഗത്തിലും മനഃപൂര്‍വ്വമായും വ്യോമതാവളങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ചക്ലാല, റാഫി, ചകല - ഇവ വെറും പേരുകളല്ല; ചക്ലാല ഇസ്ലാമാബാദ് ആണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട എഫ് -16 വ്യോമതാവളങ്ങളിലൊന്നായ സര്‍ഗോധയെയും ഞങ്ങള്‍ ആക്രമിച്ചു.'' സൈനിക ഉദ്യോഗസ്ഥര്‍ ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ ബോംബിങ്ങിലൂടെ തകര്‍ത്ത കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു. ബാവല്‍പുരിലെയും മുരിദ്കയിലെയും ഭീകര ക്യാംപുകള്‍ പൂര്‍ണമായി തകര്‍ത്തു. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന മുരിദ്കയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടം ഉണ്ടാവാതെ ശ്രദ്ധിച്ചിരുന്നെന്നും സൈന്യം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam