നിർമ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവർഷവും നടത്തുന്ന ഓഡിയോ പുറത്ത്. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷ
റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷൻ കൺട്രോളർമാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിൽ ഭീഷണപ്പെടുത്തുന്നു.
ഭീഷണി സന്ദേശത്തിൽ പറയുന്നത്-
'ഞാൻ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതൽ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങൾ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോൾ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽ കളയുമെന്ന് ഞാൻ പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ടെന്ന് പറയാൻ നീ ആരാടിയെന്ന് ചോദിച്ചപ്പോൾ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പൻ തോമസിനെ എടുക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു.
ഞങ്ങൾ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവൾ വേദനിക്കണം. പ്രൊഡക്ഷൻ കൺട്രോളർമാരെക്കുറിച്ച് അനാവശ്യം പറഞ്ഞാൽ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവൾ. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ. ഇത്രയെ പറയാനുള്ളൂ', എന്നാണ് റെന്നി ജോസഫ് പറയുന്നത്.
'ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ബാൻ ചെയ്തപ്പോൾ അവരുടെ മാനസിക നിലതെറ്റി. അപ്പോൾ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷൻ കൺട്രോളേഴ്‌സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മൾ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ല. അവരുടെ പടം നമ്മൾ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനിൽപ്പെട്ടയാളും വർക്ക് ചെയ്യരുത്. അതാണ് വേണ്ടത്. അവർ എവിടെയാണെന്ന് വെച്ചാൽ കിടന്ന് കുരയ്ക്കട്ടെ', എന്നാണ് മുകേഷ് തൃപ്പൂണിത്തുറയുടെ ഓഡിയോ സന്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്