ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ അത്ര മനോഹരമാണോ ?  

JULY 2, 2025, 7:28 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' നികുതി ബില്‍ പാസാക്കിയിരിക്കുകയാണ് യുഎസ് സെനറ്റ്. നികുതി ഇളവുകളും ചെലവ് ചുരുക്കല്‍ ബില്ലുകളും ഉള്‍പ്പെടെയുളള ബില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ടൈബ്രേക്ക് വോട്ടിനാണ് പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് സെനറ്റില്‍ അന്‍പതിനെതിരെ അന്‍പത്തിയൊന്ന് വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ സെനറ്റില്‍ പാസായതിനാല്‍ അന്തിമ അംഗീകാരത്തിനായി ജനപ്രതിനിധിസഭയിലേക്ക് അയക്കും.

മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വോട്ടവകാശം വിനിയോഗിക്കുകയായിരുന്നു. ഇതോടെയാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായത്. ഇനി യുഎസ് കോണ്‍ഗ്രസും ബില്ലിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് കൂടി അംഗീകരിക്കുന്നതോടെ ബില്‍ നിയമമാകും. സൈന്യത്തിനും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ തുക അനുവദിക്കുന്ന ബില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. 

മെഡികെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് യുഎസ് സെനറ്റില്‍ അവതരിപ്പിച്ചത്. ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുളള സെനറ്റിനുളളില്‍ ട്രംപിന്റെ ബില്‍ പാസാകുകയായിരുന്നു.

നോര്‍ത്ത് കരോലിനയില്‍ നിന്നുളള സെനറ്ററായ തോം ടില്ലിസ്, മെയ്നില്‍ നിന്നുളള സൂസന്‍ കോളിന്‍സ്, കെന്റുകിയില്‍ നിന്നുളള റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ എതിര്‍ത്ത റിപ്പബ്ലിക്കന്‍മാര്‍. ഈ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്ക് പാര്‍ട്ടികളല്ലാതെ ഒരു ബദല്‍ വേണമെന്നും എങ്കിലേ ജനങ്ങള്‍ക്കും ശബ്ദിക്കാനാകൂ എന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം.

1.2 കോടി അമേരിക്കക്കാരുടെ ഇന്‍ഷുറന്‍സ് ഇല്ലാതാകും

ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നിതനിടെയാണ് ബില്ല് പാസായത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബജറ്റ് ബില്‍ ഏകദേശം 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കുമെന്നും ദേശീയ കടം 3.3 ലക്ഷം കോടി ഡോളര്‍ വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ സംരക്ഷണ ഫണ്ടില്‍ ലക്ഷം കോടി ഡോളര്‍ വെട്ടിക്കുറവുണ്ടാകുമെന്ന നിഷ്പക്ഷ ഫെഡറല്‍ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസില്‍ നിന്നുള്ള വിലയിരുത്തല്‍ ബില്‍ പാസാക്കാനുള്ള റിപ്പബ്ലിക്കന്‍ ശ്രമങ്ങളെ സങ്കീര്‍ണമാക്കും. പ്രായമായവരും ഭിന്നശേഷിക്കാരും താഴ്ന്ന വരുമാനക്കാരും ആശ്രയിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയായ മെഡിക്എയ്ഡിന്റെ വിഹിതം വെട്ടിക്കുറയ്ക്കുന്നത് വലിയ രാഷ്ട്രീയ വിഷയമായി ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയതാണ്.

ഇന്ത്യക്കാര്‍ക്ക് പ്രയോജനം

യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ഇന്ത്യയിലേക്ക് പണം അയയ്ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും ബല്ല് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പണമയയ്ക്കലിന്റെ നികുതി നിരക്ക് 1% ആയി കുറച്ചു. യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദേശിച്ചത് 5% ല്‍ നിന്നാണ് ഒന്നായി കുറഞ്ഞത്. പണം, മണി ഓര്‍ഡറുകള്‍, കാഷ്യറുടെ ചെക്കുകള്‍ എന്നിവ വഴി നടത്തുന്ന പണമടയ്ക്കലുകള്‍ക്ക് നികുതി ബാധകമാകും. മെയ് മാസത്തില്‍ 5% ആയി നിര്‍ദ്ദേശിച്ച നികുതി നിരക്ക് ബില്ലിന്റെ ഹൗസ് പതിപ്പില്‍ 3.5% ആയി കുറച്ചിരുന്നു.

പുതുക്കിയ ബില്‍ ഇങ്ങനെ പറയുന്നു: 'ഏതെങ്കിലും പണമടയ്ക്കല്‍ കൈമാറ്റത്തിന് അത്തരം കൈമാറ്റത്തിന്റെ തുകയുടെ 1% ന് തുല്യമായ നികുതി ചുമത്തും. ഏതെങ്കിലും പണമടയ്ക്കല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ഈ വകുപ്പ് ചുമത്തുന്ന നികുതി, അത്തരം കൈമാറ്റവുമായി ബന്ധപ്പെട്ട് അയച്ചയാള്‍ നല്‍കണം.'

ഒരു ധനകാര്യ സ്ഥാപനത്തിലോ അവരുടെ അക്കൗണ്ടിലോ ഉള്ള അക്കൗണ്ടില്‍ നിന്ന് നടത്തുന്ന പണമടയ്ക്കലുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫണ്ട് ചെയ്യുന്നവയോയും ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ പ്രതിനിധി സഭ പാസാക്കിയ ബില്ലിന്റെ മുന്‍ പതിപ്പ് നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകളെ ആശങ്കാകുലരാക്കിയിരുന്നു. കാരണം യുഎസില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് 5% നികുതി ഏര്‍പ്പെടുത്താന്‍ ഇത് നിര്‍ദ്ദേശിച്ചിരുന്നു. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, H-1B അല്ലെങ്കില്‍ H-2A പോലുള്ള താല്‍ക്കാലിക വിസയിലുള്ള തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ യുഎസ് പൗരന്മാര്‍ക്ക് പുറമെയുള്ളവര്‍ക്ക് ഈ നിര്‍ദ്ദേശം വളരെ പ്രസക്തമാണ്. 

പണമയയ്ക്കലിന്റെ നികുതി ഇന്ത്യക്കാര്‍ക്ക് എന്തുകൊണ്ട് പ്രധാനം ?

ഇന്ത്യയുടെ വിദേശ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2023 ലെ കണക്കില്‍ ഏകദേശം 2.9 ദശലക്ഷം ഇന്ത്യക്കാര്‍ അമേരിക്കയിലുണ്ടായിരുന്നു. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ വിദേശി ജനസംഖ്യയായി അവരെ മാറ്റി എന്നാണ്. കൂടാതെ, 2024 ലെ ലോകബാങ്ക് ഡാറ്റ പ്രകാരം, അന്താരാഷ്ട്ര പണമയയ്ക്കലില്‍ ഏറ്റവും കൂടുതല്‍ പണം സ്വീകരിക്കുന്നത് ഇന്ത്യയാണ്. 129 ബില്യണ്‍ ഡോളര്‍ ലഭിച്ചു, തൊട്ടുപിന്നില്‍ മെക്‌സിക്കോ 68 ബില്യണിലധികം എത്തി. 2023-24 ല്‍, ഇന്ത്യയിലേക്കുള്ള എല്ലാ പണമയയ്ക്കലുകളുടെയും 28% യുഎസില്‍ നിന്നാണ് ഉത്ഭവിച്ചത്.

ഈ കാലയളവില്‍ ആഗോള പണമയയ്ക്കലിന്റെ 14.3% ഇന്ത്യയിലേക്കാണ് എത്തിയത്. സഹസ്രാബ്ദത്തിന്റെ തുടക്കത്തിന് ശേഷം ഏതൊരു രാജ്യവും നടത്തിയ ഏറ്റവും ഉയര്‍ന്ന വിഹിതമാണിത്. കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍, ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പണമയയ്ക്കല്‍ ഒരു സാമ്പത്തിക ആശ്രയമായി തുടരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam