അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്, ഐപിഎല്ലിന്റെ പതിനെട്ടാം സീസണിലെ പരാജയത്തിന് ശേഷം വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്ന ടീമുകളിൽ ഒന്നാണ്. ഇത്തവണ, പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീം എന്ന നാണക്കേട് സിഎസ്‌കെയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോൾ, പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് അവർ. അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം ഒരുപാട് കളിക്കാരെ സിഎസ്‌കെ പുറത്താക്കുമെന്ന കാര്യത്തിലും സംശയമില്ല. സീസണ്‍ കഴിഞ്ഞാല്‍ ചെന്നൈക്കു ഒഴിവാക്കാവുന്ന അഞ്ചു താരങ്ങളെ അറിയാം.
ആര്‍ അശ്വിന്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വരിയ പ്രതീക്ഷകളുമായാണ് തങ്ങളുടെ മുന്‍ താരം കൂടിയാ അശ്വിനെ കഴിഞ്ഞ മെഗാ ലേലത്തില്‍ 9.75 കോടി മുടക്കി സിഎസ്‌കെ തിരികെ കൊണ്ടുവന്നത്.
പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥാനവും നഷ്ടമായി. IPL 2025: ഞാനും അവനും കുറ്റക്കാര്‍!! അതു വലിയ ക്രൈം, തോല്‍വിയുടെ കാരണം പറഞ്ഞ് ഹാര്‍ദിക് സിഎസ്‌കെ 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും അശ്വിനെ ഏഴെണ്ണത്തില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ.
രാഹുല്‍ ത്രിപാഠി
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ഈ സീസണിനു ശേഷം പുറത്താക്കേണ്ട അടുത്തയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.4 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. പക്ഷെ താരം വന്‍ ദുരന്തമായി തീര്‍ന്നു.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11 എന്ന ദയനീയ ശരാശരിയില്‍ ത്രിപാഠിക്കു നേടാനായത് വെറും 55 റണ്‍സാണ്. ഓപ്പണിങിലടക്കം പല പൊസിഷനിലും താരത്തെ സിഎസ്‌കെ പരീക്ഷിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല.
ദീപക് ഹൂഡ
ഇന്ത്യയുടെ ബാറ്റിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഈ ലിസ്റ്റ്‌ലെ മൂന്നാമന്‍. രാഹുല്‍ ത്രിപാഠിയെപ്പോലെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ ശേഷം തികഞ്ഞ പരാജയിമായി മാറിയ താരാണ് അദ്ദേഹം. സിഎസ്‌കെ ടീമില്‍ ഹൂഡയ്ക്കു ഇനിയൊരു ഭാവിയില്ലെന്ന കാര്യമുറപ്പാണ്. ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. 6.32 എന്ന ദയനീയ ശരാശരിയില്‍ ഹൂഡയ്ക്കു നേടാനായത് വെറും 31 റണ്‍സ് മാത്രം സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വിജയ് ശങ്കര്‍
കഴിഞ്ഞ മെഗാലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണിച്ച മറ്റൊരു മണ്ടത്തരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഈ സീസണിലെ ദുരന്തങ്ങളുടെ ലിസ്റ്റിലേക്കു അദ്ദേഹത്തെയും തീര്‍ച്ചയായും ചേര്‍ക്കാം. 1.2 കോടി രൂപയ്ക്കാണ് മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം കൂടിയായ വിജയിയെ സിഎസ്‌കെ വാങ്ങിയത്.
മതീഷ പതിരണ
പതിരണയെ ₹13 കോടിക്ക് സിഎസ്‌കെ നിലനിർത്തി. പ്രത്യേകിച്ച് ഇന്നിംഗ്‌സിന്റെ അവസാനത്തിൽ നിർണായക ബൗളർമാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ 2024-ൽ പരിക്കേറ്റതിനുശേഷം അദ്ദേഹം പഴയതുപോലെയായിട്ടില്ല.
മാത്രമല്ല, 2024 സീസണിന് ശേഷം അദ്ദേഹം തന്റെ ആക്ഷൻ മാറ്റിയിട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ കൃത്യതയെ ബാധിച്ചു. ഐപിഎൽ 2025-ൽ, 10.39 എന്ന എക്കണോമിയിൽ റൺസ് വഴങ്ങി അദ്ദേഹം 9 വിക്കറ്റുകൾ നേടി.
ഈ കണക്കുകൾ അദ്ദേഹത്തിന്റെ മുൻ സീസണുകളെ അപേക്ഷിച്ച് വളരെ കുറവാണ്. അദ്ദേഹത്തെ വിട്ടയച്ചാൽ സിഎസ്‌കെക്ക് ധാരാളം പണം തിരിച്ചുപിടിക്കാനും ആവശ്യമെങ്കിൽ കുറഞ്ഞ വിലയ്ക്ക് അദ്ദേഹത്തെ തിരികെ വാങ്ങാനും കഴിഞ്ഞേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്