ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ലബ് പാൽമെറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി സെമിഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ 16-ാം മിനിറ്റിൽ കോൾ പാമറിലൂടെയാണ് ചെൽസി മുന്നിലെത്തിയത്.
രണ്ടാം പകുതിയിൽ പാൽമെറാസിന്റെ എസ്റ്റെവാവോ 53-ാം മിനിറ്റിൽ ഗോൾ നേടി സ്‌കോർ സമനിലയിലാക്കി. എന്നാൽ, മത്സരം കൂടുതൽ ആവേശകരമായിക്കൊണ്ടിരിക്കെ 83-ാം മിനിറ്റിൽ പാൽമെറാസ് പ്രതിരോധതാരം അഗസ്റ്റിൻ ഗിയയുടെ ഒരു സെൽഫ് ഗോൾ ചെൽസിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു.
പാൽമെറാസിന്റെ അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തെ അതിജീവിച്ച് ചെൽസി സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അവിടെ അവർ മറ്റൊരു ബ്രസീലിയൻ ക്ലബായ ഫ്‌ളുമിനൻസിനെ നേരിടും. നേരത്തെ അൽ ഹിലാലിനെ തോൽപ്പിച്ചാണ് ഫ്‌ളുമിനൻസ് സെമിയിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്